Saturday 6 October 2012

വെള്ള കടലാസും , മഞ്ഞ പല്ലും

രണ്ടര വസ്സില്‍ തന്നെ അപ്പുവിനെ ചേച്ചി ഒരു വിധം വാക്കുകള്‍ പടിപ്പിച്ചു . അക്കങ്ങളും , അക്ഷരങ്ങളും , നിറക്കൂട്ടുകളും അവളുടെ കൂട്ടുകാരായി. കിന്റര്‍ ഗാര്‍ഡനില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വീട്ടില്‍ വന്നു എല്ലാവരോടും ചോദിക്കുകയും , സ്വയം ഉത്തരം പറയുകയും ചെയ്തു .

ഒരു രാത്രി അമ്മയുടെ കഥയ്ക്ക് രസം പോരാഞ്ഞവള്‍ അമ്മയോട് ക്ലാസിലെ ചോദ്യങ്ങള്‍ ചോദിച്ചു . "അമ്മയുടെ റ്റീതെന്താ(പല്ല്) കലര്?"
കൊഞ്ജലോടെ തന്റെ പിഞ്ജോമനയോടു ചേച്ചി തിരിച്ച് ചോദിച്ചു, "അപ്പു പറയൂ...."

"യെല്ലോ..."

ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം ചേച്ചി ചിരിച്ചു , വായ പൊത്തി കൊണ്ട്‌.